തന്റെ ഏകജാതനായ പുത്രനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്‍കുവാന്‍ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.@യോഹന്നാന്‍ 3:16
ഛായാചിത്രം
വോല്‍ബ്രീറ്റ് നാഗല്‍
1867–1921

വോല്‍ബ്രീറ്റ് നാഗല്‍ (1867–1921).

🔊 pdf nwc.

ദൈവത്തിന്റെ ഏക പുത്രന്‍ പാപികളെ രക്ഷിപ്പാന്‍
മാനുഷ്യനായ് പാടു പെട്ടു കുരിശിന്മേല്‍ മരിച്ചു.

ഇത്ര സ്നേഹം ഇത്ര സ്നേഹം ഇത്ര സ്നേഹം എരിവാന്‍
മാനുഷ്യരില്‍ എന്തു നന്മ കണ്ടു നീ രക്ഷകരാ!

പാപികളും ദ്രോഹികളും ആയ നര വര്‍ഗ്ഗത്തെ
വീണ്ടെടുപ്പാന്‍ എത്ര കഷ്ടം സഹിച്ചു നീ ശാന്തമായ്

നിര്‍മ്മലന്മാര്‍ ഭുജിക്കുന്ന പരലോക ആപ്പം താന്‍
പാപികള്‍ക്കു ജീവന്‍ നല്‍കി രക്ഷിക്കുന്നീ രക്ഷകന്‍

കൃപയാലെ രക്ഷപ്പെട്ട പാപിയായ ഞാനിതാ
ഹൃദയത്തില്‍ ദൈവ സ്നേഹം എരിവാന്‍ വാഞ്ചിക്കുന്നു

പാപിയില്‍ പ്രധാനിയായി-രുന്ന എന്നെ രക്ഷിപ്പാന്‍
ശാപ മൃത്യു വേറ്റ നിന്നെ നിത്യകാലം വാഴ്ത്തും ഞാന്‍.