കണ്ണുനീരോടെ വിതെക്കുന്നവർ ആർപ്പോടെ കൊയ്യും. വിത്തു ചുമന്നു കരഞ്ഞും വിതെച്ചുംകൊണ്ടു നടക്കുന്നു; കറ്റ ചുമന്നും ആർത്തുംകൊണ്ടു വരുന്നു.@സങ്കീർത്തനങ്ങൾ 126:5–6
ഛായാചിത്രം
വോല്‍ബ്രീറ്റ് നാഗല്‍
1867–1921

വോല്‍ബ്രീറ്റ് നാഗല്‍ (1867–1921).

ജോർജ്ജ് എ.മൈനർ, 1880 (🔊 pdf nwc).

വിതച്ചീടുക നാം-സ്വർഗ്ഗത്തിന്റെ വിത്താം
ക്രിസ്തൻ സുവിശേഷം-ഹൃദയങ്ങളിൽ
ആത്മമാരി പെയ്യും-ദൈവം കൃപ ചെയ്യും
തരും കൊയ്ത്തിനേയും,-തക്ക കാലത്തിൽ

പല്ലവി

കൊയ്ത്തുകാലത്തിൽ-നാം സന്തോഷിച്ചും
കറ്റകൾ ചുമന്നും-കൊണ്ടു വന്നീടും.(2)

വിതച്ചീടുക നാം-സ്നേഹത്തിൻ അദ്ധ്വാനം
ഒരു നാളും വ്യർത്ഥം-അല്ല ആകയാൽ
എന്നും പ്രാത്ഥിച്ചീടിൻ-വേലയിൽ നിന്നീടിൻ
വിത്തു നനച്ചീടിൻ കണ്ണുനീരിനാൽ-

പല്ലവി

വിതച്ചീടുക നാം-വർദ്ധനയെ ദൈവം
നൽകും സർവ്വനേരം-തൻ വൻ ശക്തിയാൽ
വേനൽക്കാലം വർഷം-കാറ്റുശീതം ഉഷ്ണം
ചെയ്യും ദൈവ ഇഷ്ടം-ഭൂമി നിൽക്കും നാൾ-

പല്ലവി

വിതച്ചീടുക നാം-തടസ്ഥം അനേകം
സാത്താൻ കൊണ്ടെന്നാലും-തൻ വൈരാഗ്യത്തിൽ
തളർന്നു പോകാതെ-സ്നേഹവും വിടാതെ
നിൽക്ക ക്ഷീണിക്കാതെ-ക്രിസ്തൻ ശക്തിയിൽ-

പല്ലവി

വിതച്ചീടുക നാം-വിതയ്ക്കുന്ന കാലം
അവസാനിച്ചീടും-എത്ര വേഗത്തിൽ
ഇപ്പോൾ വിതയ്ക്കാതെ-ഇരുന്നാൽ കൊയ്യാതെ
രക്ഷകൻ മുമ്പാകെ-നിൽക്കും ലജ്ജയിൽ-

പല്ലവി

വിതച്ചീടുക നാം-ദിവ്യസമാധാനം
മുളച്ചീടുവോളം ശൂന്യദേശത്തിൽ
മരുഭൂമി കാടും-ഉത്സവം കൊണ്ടാടും
പർവ്വതങ്ങൾ പാടും-ദൈവതേജസ്സിൽ

പല്ലവി