സ്വർഗ്ഗസൗധങ്ങൾക്കെൻ ദായം*
വ്യക്തമാകുമ്പോൾ ഞാൻ
ഭീതി പോക്കിത്തുടയ്ക്കുന്നേൻ
രോദനക്കണ്ണുനീർ.
ലോകമെന്നോടെതിർത്തു നാ-
രകീയാസ്ത്രമെയ്താൽ
സാത്താൻ കോപം പുച്ഛിച്ചു ഞാൻ
എതിർക്കും ലോകത്തെ
ആധി പ്രളയം വരട്ടെ
ചിന്താകുലം കൂടെ
എൻ വീടെൻ ദൈവമെൻ സ്വർഗ്ഗം
എനിക്കിവ മതി.
വിണ്ണിൻ സ്വസ്ഥാബ്ധിയിലെന്റെ
ക്ഷീണാത്മാ മുഴുകും,
ശാന്തി തിങ്ങും, ഹൃത്തിൽ പിന്നെ
ചിന്താകുലം വരാ.
*ദായം = അവകാശം